ചെന്നൈ: മുൻ തമിഴ്നാട് മന്ത്രിയും ഡി.എം.കെയുടെ മുതിർന്ന നേതാവുമായ ഇ.വി. വേലുവിനോട് ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റിന്റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.(DVAC Raids Tamil Nadu Former Minister EV Velu)
വ്യാഴാഴ്ച രാവിലെ ചെന്നൈ, തിരുവണ്ണാമല തുടങ്ങിയ സ്ഥലങ്ങളിൽ ഇ.വി. വേലുവിന്റെ വസതി, ഓഫീസുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ബന്ധുക്കളുടെ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഒരേസമയം റെയ്ഡുകൾ നടന്നത്. അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള നിർണ്ണായക രേഖകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ പിടിച്ചെടുത്ത സ്വത്തിന്റെ മൂല്യമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Story Summary
The Directorate of Vigilance and Anti-Corruption (DVAC) has launched raids on multiple properties linked to senior DMK leader and former Tamil Nadu minister EV Velu. This operation, triggered by a disproportionate assets case, marks the first significant anti-graft move against a former DMK minister since the TVK government assumed power last month.

