മുസാഫർപൂർ: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ 70-കാരിയെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. രാംതോഹ്മ ഗ്രാമത്തിൽ താമസിക്കുന്ന ബാൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർച്ചിയ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷത്തിനിടെ ഈ കുടുംബത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.(70 year old woman shot dead in Bihar Muzaffarpur third murder in family)
സംഭവം നടന്നയുടൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്ര അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് പോലീസ് വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഈ കുടുംബത്തിൽ തുടർച്ചയായുണ്ടാകുന്ന കൊലപാതകങ്ങൾ നാട്ടുകാരിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2021 ജനുവരിയിൽ കുടുംബാംഗമായ രാമേശ്വർ പണ്ഡിറ്റ് കൊല്ലപ്പെട്ടു. 2023 ഡിസംബറിൽ മർച്ചിയ ദേവിയുടെ കൊച്ചുമകന്റെ ഭാര്യ സുനിത ദേവിയെയും കൊലപ്പെടുത്തി. 2026 ജൂണിൽ മർച്ചിയ ദേവിയും വെടിയേറ്റ് മരിക്കുന്നു. കുടുംബവഴക്കോ, ഭൂമിതർക്കമോ, വ്യക്തിവൈരാഗ്യമോ ഇതിന് പിന്നിലുണ്ടോ എന്ന് വ്യക്തമല്ല. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണം പൂർത്തിയാകാതെ നിഗമനങ്ങളിലെത്താൻ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
Story Summary
A 70-year-old woman, Marchhiya Devi, was shot dead in Muzaffarpur, Bihar, marking the third murder in her family within five years. Local authorities have formed a Special Investigation Team (SIT) to investigate the incident, exploring potential links between this case and the previous murders of her relatives in 2021 and 2023.

