ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മുതിർന്ന നേതാവ് സുദീപ് ബന്ദേോപാധ്യായയും ശതാബ്ദി റോയിയും ഉൾപ്പെടെയുള്ള 20 എംപിമാരാണ് വിമതപക്ഷത്തേക്ക് മാറിയത്. ഡൽഹിയിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ ഔദ്യോഗികമായ പിളർപ്പിന്റെ സൂചനകൾ പുറത്തുവന്നത്.(Trinamool Congress Faces Major Split As Senior MP Sudip Bandyopadhyay Joins Rebel Camp)
വിമത നീക്കം തിരിച്ചറിഞ്ഞ ഉടൻ മമത ബാനർജി പാർട്ടിയിൽ അടിയന്തര അഴിച്ചുപണി നടത്തി. സുദീപ് ബന്ദേോപാധ്യായയെ വടക്കൻ കൊൽക്കത്ത ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി പകരം കുനാൽ ഘോഷിനെ നിയമിച്ചു. സായോനി ഘോഷിനെ മാറ്റി അർണബ് ബാനർജിയെ യുവജന വിഭാഗം അധ്യക്ഷനാക്കി. കൽഘട്ടിലെ മമത ബാനർജിയുടെ വസതിയിൽ അഭിഷേക് ബാനർജി, കല്യാൺ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ അടിയന്തര യോഗം ചേർന്നു. എന്നാൽ യോഗത്തിന്റെ അജണ്ട പുറത്തുവിട്ടിട്ടില്ല.
“സുദീപ് ദ പോയെങ്കിൽ പോകട്ടെ, അത് പാർട്ടിയെ ബാധിക്കില്ല. ജനം അത് തീരുമാനിക്കട്ടെ,” എന്ന് മുതിർന്ന നേതാവ് കല്യാൺ ബാനർജി പ്രതികരിച്ചു. ബി.ജെ.പി പ്രതിപക്ഷത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുദീപ് ബന്ദേോപാധ്യായയും ശതാബ്ദി റോയിയും ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പാർട്ടി നേതൃത്വത്തെ വലിയ ഞെട്ടലിലാക്കിയിരിക്കുകയാണ്.
Story Summary
The Trinamool Congress (TMC) faces a major split as senior MP Sudip Bandyopadhyay and 19 others joined a rebel camp following the party’s defeat in the 2026 West Bengal Assembly elections. Amidst high-level meetings between rebel leaders and BJP ministers in Delhi, Mamata Banerjee has initiated a sweeping organizational reshuffle to secure control, while party loyalists downplay the impact of the mass exodus.

