കൊൽക്കത്ത : ബംഗാളിലെ ദീർഘകാലത്തെ അധികാരത്തിന് ശേഷം പ്രതിസന്ധിയിലായ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ, മമത ബാനർജിക്കെതിരെ വിമതരായ എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിന്തുണയോടെ വിമതർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാൻ നീക്കം നടത്തുകയാണ്.(Trinamool Congress On The Verge Of Split As Rebel MPs Meet In Delhi)
ബംഗാൾ നിയമസഭയിൽ 58 വിമത എംഎൽഎമാർ പ്രത്യേക ബ്ലോക്ക് രൂപീകരിച്ചതിന് സമാനമായി, ലോക്സഭയിലും ഔദ്യോഗികമായി പിളർന്ന് പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനാണ് വിമതരുടെ പദ്ധതി. ‘യഥാർത്ഥ ടിഎംസി’ തങ്ങളാണെന്ന് അവകാശപ്പെട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനാണ് തീരുമാനം. അഭിഷേക് ബാനർജിയിലേക്ക് പാർട്ടി അധികാരം പൂർണ്ണമായും കേന്ദ്രീകരിക്കുന്നതിലുള്ള അതൃപ്തിയാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്.
വിമത നീക്കങ്ങളെ നേരിടാൻ മമത ബാനർജി പാർട്ടിയിൽ അടിയന്തര അഴിച്ചുപണി നടത്തി. വിമതരെ പൂർണ്ണമായും ഒഴിവാക്കി പുതിയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. സായോനി ഘോഷ്, സുദീപ് ബന്ദേോപാധ്യായ തുടങ്ങിയവരെ ചുമതലകളിൽ നിന്ന് നീക്കി. അർണബ് ബാനർജിയെ യുവജന വിഭാഗം പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത ജില്ലാ പ്രസിഡന്റായും നിയമിച്ചു. സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും പുതിയ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി പാർട്ടി പിടിമുറുക്കാൻ മമത ശ്രമിക്കുമ്പോഴും, സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇടപെടൽ ടിഎംസിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ വിമത പക്ഷത്തേക്ക് മാറുമെന്നാണ് സൂചനകൾ.
Story Summary
The Trinamool Congress (TMC) faces an imminent split as rebel MPs are set to meet in Delhi to form a separate block with the support of BJP leader Suvendu Adhikari. While Mamata Banerjee has attempted to consolidate her position through a major organizational overhaul and the removal of dissenting leaders, the party’s internal crisis persists as the rebellion gains momentum.

