ഫ്ലോറിഡ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 25-കാരനായ മകൻ അറസ്റ്റിൽ. ഫ്ലോറിഡയിലെ മരിയൻ കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് (Florida Father Murder Case). ആൻഡ്രസ് ബഹമോൺ എന്ന യുവാവാണ് പിതാവായ ആൻഡ്രസ് ബഹമോൺ-പ്രാഡയെ (43) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. പിതാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
മെയ് 7 മുതൽ പിതാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് മരിയൻ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ വീടിന്റെ പിന്നിൽ കുഴിച്ചിട്ട നിലയിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ ഉണങ്ങിയ രക്തക്കറയും പോലീസ് കണ്ടെടുത്തു. മെയ് മാസത്തിൽ തന്നെ തെളിവ് നശിപ്പിച്ചതിന് ബഹമോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചത്. അച്ഛൻ സാത്താൻ സേവകരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും, അവരിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ താൻ ‘ദൈവത്തിന്റെ ജോലി’ ചെയ്യുകയായിരുന്നു എന്നുമാണ് ബഹമോൺ പോലീസിനോട് പറഞ്ഞത്. പിതാവിനെ കൊല്ലുന്നതിന് മുൻപ് ദൈവത്തോട് പലതവണ അനുവാദം ചോദിച്ചിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടു. പിതാവിന്റെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി പ്രതിയെ ജയിലിലടച്ചു.
Story Summary: A 25-year-old Florida man, Andres Bahamon, has been arrested and charged with second-degree murder for allegedly killing his 43-year-old father, Andres Bahamon-Prada. The crime was discovered after family members reported the father missing, leading investigators to find his remains buried in the backyard of their home. While in custody on evidence tampering charges, the son confessed to the killing, claiming he acted on “divine instruction” because he believed his father was involved with “satanic people.”

