തിരുവനന്തപുരം: ഒളിവിലായിരുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പോലീസ് നടപടിയെ ന്യായീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദിച്ചുവെന്ന് സുഗതനും ഭാര്യയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.(R Sugathan Arrest, Police Release Video Evidence Countering Allegations)
കോടതി ഉത്തരവ് പ്രകാരം സുഗതനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ തടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസ് ജീപ്പിലേക്ക് കയറാൻ വിസമ്മതിക്കുന്നതടക്കം വീഡിയോയിലുണ്ട്. രംഗം വഷളാക്കിയ സാഹചര്യത്തിലാണ് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
പോലീസിന്റെ എഫ്‌ഐആർ പ്രകാരം, വട്ടിയൂർക്കാവ് എസ്എച്ച്ഒയേയും എസ്‌ഐയേയും സുഗതൻ കഴുത്തിന് പിടിച്ചുതള്ളുകയും മതിലിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് സുഗതനും സംഘത്തിനുമെതിരെ പോലീസ് പുതിയ കേസും രജിസ്റ്റർ ചെയ്തു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയാണ് സുഗതനെ റിമാൻഡ് ചെയ്തിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Story Summary
Police have released video footage contradicting claims by BJP councilor R. Sugathan and his wife that he was brutally beaten by officers during his arrest. The videos show Sugathan and his supporters obstructing the police from executing a court-ordered arrest, while also revealing that the accused assaulted officers, leading to the police firing warning shots into the air to control the mob.

