കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് പിന്മാറി. ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണിത്.(Actress Assault Case, Judge recuses from hearing plea regarding unauthorized access of memory card )
നേരത്തെ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും ഇതിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ അതിജീവിതയുടെ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്ന ആവശ്യം വിശദമായി കേൾക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജിയുമായി ബന്ധപ്പെട്ട് ചില നിർണായക ചോദ്യങ്ങളും കോടതി ഉയർത്തിയിട്ടുണ്ട്.
സംഭവത്തിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ടോ, വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെ എങ്കിലും ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച അതിജീവിതയുടെ ആശങ്കകൾ നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Story Summary
Judge has recused himself from hearing the plea filed by the actress (victim) in the 2017 actress assault case, seeking a fresh investigation into the unauthorized access of the memory card while in judicial custody. This marks the second time a judge has recused himself from this specific plea, following Justice Jobin Sebastian, and the matter will now be reassigned to another bench.

