തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ജോയി എംഎൽഎയെ വീണ്ടും നിയമിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിൽ അതൃപ്തിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഇന്ന് രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.(V Sivankutty Boycotts CPIM District Secretariat Meeting Protesting V Joy Appointment)
ജില്ലാ സെക്രട്ടറി സ്ഥാനത്ത് വി. ജോയിയെ തന്നെ നിലനിർത്താൻ കഴിഞ്ഞദിവസം എകെജി സെന്ററിൽ ചേർന്ന നിർണ്ണായക യോഗത്തിൽ ധാരണയായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ തീരുമാനം. നിയമസഭാംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി ഒഴിയണമെന്നതാണ് സിപിഎമ്മിന്റെ കീഴ്വഴക്കം. എന്നാൽ, ജില്ലയിലെ സംഘടനാപരമായ സങ്കീർണ്ണതകൾ കണക്കിലെടുത്ത് വി. ജോയിയെത്തന്നെ ചുമതല ഏൽപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
എക്കാലത്തും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുടങ്ങാതെ പങ്കെടുക്കാറുള്ള വി. ശിവൻകുട്ടി, നേതൃത്വത്തിന്റെ ഈ തീരുമാനത്തിലുള്ള അതൃപ്തി കാരണമാണ് യോഗത്തിൽ നിന്ന് മാറിനിന്നതെന്നാണ് വിവരം. ഏകപക്ഷീയമായ തീരുമാനത്തോടുള്ള വിയോജിപ്പാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത്.
Story Summary
Former Minister V. Sivankutty boycotted the CPI(M) Thiruvananthapuram district secretariat meeting to express his displeasure over the party’s decision to retain MLA V. Joy as the District Secretary. Despite the party’s norms regarding MLAs stepping down from organizational posts, the leadership decided to keep Joy in the position to resolve ongoing internal disputes within the district unit.

