ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വലിയ തോതിലുള്ള അടിച്ചമർത്തലിനിടെ 19 കുട്ടികളും ഏഴ് ഗർഭിണികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 5 മുതൽ ജൂൺ 9 വരെ നടന്ന അക്രമ സംഭവങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഒരു രഹസ്യ റിപ്പോർട്ട് പുറത്തുവിട്ടു.
സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെയാണ് പാക് സൈന്യം അഴിച്ചുവിട്ടത്. ഏകദേശം 14,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ സൈന്യം വെടിയുതിർക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയുമാണ് ചെയ്തത്. വാർത്താവിനിമയ സംവിധാനങ്ങളും ഇന്റർനെറ്റും പൂർണ്ണമായും തടസ്സപ്പെടുത്തിയാണ് സൈന്യം ഈ അടിച്ചമർത്തൽ നടത്തിയത്.
സംഭവത്തിൽ അന്താരാഷ്ട്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന നിരവധി നേതാക്കളെ സൈന്യം കൊലപ്പെടുത്തുകയോ തടവിലാക്കുകയോ ചെയ്തു. കശ്മീരി ഡയസ്‌പോറയുടെ നേതൃത്വത്തിൽ യുകെയിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. സാഹചര്യം വഷളാകാതിരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് 30-ഓളം ബ്രിട്ടീഷ് എംപിമാർ യുകെ സർക്കാരിന് കത്തയച്ചു.
തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കാൻ പാകിസ്ഥാൻ വ്യാജവാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാക് അധിനിവേശ കശ്മീരിലെ പോലീസ് ക്രൂരതകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ കണക്കിലെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മിർപ്പൂർ, മുസഫറാബാദ്, ഗിൽജിത്-ബാൽട്ടിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇപ്പോഴും പ്രതിഷേധം ആളിക്കത്തുകയാണ്.
Story Summary
A confidential dossier has revealed that Pakistani forces killed 19 children and seven pregnant women during a brutal crackdown on protesters in Pakistan-occupied Jammu and Kashmir (PoJK) between June 5 and 9. The violence, aimed at suppressing the Joint Awami Action Committee’s protests against economic distress and human rights violations, has drawn international condemnation, with India accusing Pakistan of spreading misinformation to mask its atrocities.

