വാഷിംഗ്ടൺ: അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേൽ യുഎസിനെതിരെ ചാരപ്രവർത്തനം ശക്തമാക്കിയതായി പെന്റഗണിന്റെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലിൽ നിന്നുള്ള കൗണ്ടർ ഇന്റലിജൻസ് ഭീഷണി നിലവാരം ഏറ്റവും ഉയർന്ന നിലയായ ‘ക്രിട്ടിക്കൽ’ ആയി പെന്റഗൺ ഉയർത്തി. ഇറാഖുമായുള്ള യുദ്ധം, നയതന്ത്ര ചർച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള തീരുമാനങ്ങൾ ചോർത്താൻ ഇസ്രായേൽ ശ്രമിക്കുന്നുവെന്ന ആശങ്കയിലാണ് പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി പുതിയ വിലയിരുത്തൽ നടത്തിയത്.(Pentagon raises threat level for Israel citing aggressive espionage)
ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഇസ്രായേൽ ഇന്റലിജൻസ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇറാൻ യുദ്ധത്തിലെ യുഎസിന്റെ നിലപാടുകളും തന്ത്രങ്ങളും അറിയാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. പുറത്തിറക്കിയ ഏഴ് പേജുള്ള രഹസ്യ രേഖയിൽ, ഇസ്രായേലിന്റെ മനുഷ്യ വിഭവശേഷിയിലുള്ള ചാരപ്രവർത്തനവും സാങ്കേതിക വിവരശേഖരണ ശേഷിയും ‘ക്രിട്ടിക്കൽ’ തലത്തിലാണെന്ന് വ്യക്തമാക്കുന്നു.
ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഇസ്രായേൽ എംബസി, തങ്ങൾ അമേരിക്കയ്ക്കെതിരെ ചാരപ്രവർത്തനം നടത്തുന്നില്ലെന്നും ഇസ്രായേലിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശത്രുക്കൾക്കെതിരെ മാത്രമാണെന്നും പ്രസ്താവിച്ചു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന നയതന്ത്ര നീക്കങ്ങളിൽ ഇസ്രായേലിന് കടുത്ത അതൃപ്തിയുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അടുത്തിടെ രൂക്ഷമായിരുന്നു.
Story Summary
The Pentagon has raised the counterintelligence threat level for Israel to “critical” amid allegations that Israeli intelligence is aggressively surveilling U.S. officials to obtain sensitive information regarding Middle East conflicts, particularly the war with Iran. While Israel has vehemently denied the allegations, the development underscores growing tensions between the Biden/Trump administrations and the Netanyahu government over diplomatic strategies in the region.

