വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഊഷ്മളമായ സൗഹൃദത്തെക്കുറിച്ച് വാചാലനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ട്രംപ് പങ്കുവെച്ചത്.(Donald Trump Praises PM Modi Amidst US-India Trade Tensions)
നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്, വ്യാപാര ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയുടെ വ്യാപാര നയങ്ങളെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, വൻതോതിൽ നികുതി ചുമത്തിയിട്ടും തിരിച്ചൊന്നും നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ നയങ്ങൾ ഈ സാഹചര്യം മാറ്റിമറിച്ചെന്നും, ഇപ്പോൾ വ്യാപാരത്തിലൂടെ അമേരിക്ക വലിയ നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
വ്യാപാര കരാറുകൾക്കായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ തുടരുന്നതിനിടയിലാണ് ഇന്ത്യയടക്കം 54 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5% അധിക നികുതി ചുമത്തുമെന്ന് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചത്. നിർബന്ധിത തൊഴിലിലൂടെ നിർമ്മിച്ച ഉൽപ്പന്നങ്ങളാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടിയെന്ന് യുഎസ് വാദിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.
Story Summary
US President Donald Trump has reaffirmed his strong personal bond with Prime Minister Narendra Modi, expressing optimism about finalizing a trade deal between India and the US. While criticizing past trade policies, Trump claimed that his administration has successfully turned the trade balance in America’s favor. These comments come amidst tensions following a US announcement to impose a 12.5% additional duty on imports from 54 countries, including India, citing concerns over forced labor practices.

