കണ്ണൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി തലശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) തള്ളി. ഇതോടെ, നേരത്തെ നിശ്ചയിച്ചതുപോലെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും.(Shuhaib murder case, Court Rejects Plea To Transfer Shuhaib Murder Case Trial)
കേസിലെ ഒന്നും മൂന്നും പ്രതികളാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. വിചാരണാ വേളയിൽ കോടതി പ്രോസിക്യൂഷന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും, സാക്ഷി വിസ്താരത്തിനിടെ അനാവശ്യമായി ഇടപെടുന്നുവെന്നും ആരോപിച്ചാണ് പ്രതിഭാഗം ഹർജി സമർപ്പിച്ചത്.
എന്നാൽ, ഈ ആരോപണങ്ങൾ വിചാരണ നടപടികൾ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. നേരത്തെ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെത്തുടർന്ന് തള്ളിയ ഹർജി, പിന്നീട് തിരുത്തി സമർപ്പിക്കുകയായിരുന്നു.
Story Summary
The Thalassery Sessions Court has rejected a petition filed by the accused seeking a change of trial court in the S.P. Shuhaib murder case. The court dismissed the allegations of bias leveled by the defense, confirming that the trial will continue at the Thalassery Additional Sessions Court-III starting June 16. The case, involving 17 CPM-DYFI workers, including Akash Thillankeri, concerns the 2018 murder of Youth Congress leader S.P. Shuhaib.

