കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ സംഘടനയ്ക്കുള്ളിൽ പടലപ്പിണക്കം ശക്തമാകുന്നു. ഉമർ ഫൈസി എടുക്കാത്ത നാണയമാണെന്നും വായയിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ സംസാരമെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മായിൻ ഹാജി പരിഹസിച്ചു. ഉമർ ഫൈസിക്കെതിരെ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Samastha leaders criticizes Umar Faizy Mukkam over the controversial statement)
വിവാദം കൊഴുത്തതോടെ സമസ്തയുടെ ഉന്നത നേതൃത്വം ഉമർ ഫൈസിയെ നേരിട്ട് വിളിപ്പിച്ചു ശാസിച്ചുവെന്നാണ് വിവരം. നടത്തിയ മോശം പരാമർശങ്ങൾ തിരുത്തി പരിഹാരം ചെയ്യണമെന്ന് നേതൃത്വം കർശനമായി ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉമർ ഫൈസിയുടെ പ്രകോപനപരമായ പ്രസംഗം.



