മുംബൈ: ഐ.പി.എൽ 2026 മത്സര ദിവസങ്ങളിൽ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സ്മാർട്ട് ഗ്ലാസുകളും അത്യാധുനിക കണ്ണടകളും ഉപയോഗിക്കുന്നതിന് ബി.സി.സി.ഐയുടെ ആന്റി-കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് വിലക്കേർപ്പെടുത്തി. ടൂർണമെന്റിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.(BCCI Bans Smart Glasses For IPL Players And Staff In Restricted Areas)
വീഡിയോ റെക്കോർഡ് ചെയ്യാനും തത്സമയം സംപ്രേക്ഷണം ചെയ്യാനും, സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും, ഫോൺ കോളുകൾ വിളിക്കാനും കഴിവുള്ള സ്മാർട്ട് ഗ്ലാസുകൾ ഐ.പി.എൽ ചട്ടപ്രകാരം ആശയവിനിമയ ഉപകരണങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരം ഉപകരണങ്ങൾ സുരക്ഷാ ഭീഷണിയാകുമെന്നും മത്സര വിവരങ്ങൾ പുറത്തേക്ക് ചോർത്താൻ ഉപയോഗിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡ്രസ്സിംഗ് റൂമുകൾ, ഡഗ്‌ഔട്ടുകൾ, പ്ലെയർ വ്യൂയിംഗ് ഏരിയകൾ തുടങ്ങിയ അതീവ സുരക്ഷാ മേഖലകളായ പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയയിൽ സ്മാർട്ട് ഗ്ലാസുകൾ കൈവശം വെക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പാടില്ല. മത്സര വേദിയിൽ എത്തുമ്പോൾ തന്നെ കളിക്കാരും സ്റ്റാഫും സ്മാർട്ട് ഗ്ലാസുകൾ, മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവ സെക്യൂരിറ്റി ലൈസൺ ഓഫീസർക്ക് കൈമാറണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ ഐ.പി.എൽ 2026-ലെ മിനിമം സ്റ്റാൻഡേർഡ് ചട്ടപ്രകാരം അച്ചടക്ക നടപടികളും പിഴയും ചുമത്തും.
Story Summary
The BCCI’s Anti-Corruption and Security Unit (ACSU) has banned IPL 2026 players and staff from using or possessing smart glasses in restricted match-day areas to prevent potential misuse of technology. This directive treats smart eyewear, which can record and transmit data, similarly to prohibited communication devices like mobile phones, following recent conduct controversies within the league.

