ന്യൂഡൽഹി: ആഗോളതലത്തിൽ ഇസ്രായേലിനെതിരായ വികാരം വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് വമ്പിച്ച പിന്തുണയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇന്ത്യയുമായുള്ള തങ്ങളുടെ സവിശേഷമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.(Netanyahu Highlights Strong Support From India Amid Global Criticism)
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രായേലിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണെന്ന് നെതന്യാഹു വ്യക്തമാക്കി. “ഇന്ത്യയിൽ ഇസ്രായേലിനോട് തീർത്തും ഭ്രാന്തമായ പിന്തുണയാണ് ഉള്ളത്, ശരിക്കും ഭ്രാന്തമായത് തന്നെ,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നാണ് തനിക്ക് ലോകത്ത് മറ്റെവിടെയുമില്ലാത്തത്ര ഫോളോവേഴ്സ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല നെതന്യാഹു ഇന്ത്യയോടുള്ള തന്റെ മമത പരസ്യമായി പ്രകടിപ്പിക്കുന്നത്. 2018-ൽ ഭാര്യ സാരയ്ക്കൊപ്പം ഇന്ത്യ സന്ദർശിച്ചപ്പോൾ അത് ഒരു “സ്നേഹ പ്രകടനമായി” ആയിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യക്കാർക്ക് ഇസ്രായേലിനോട് വലിയ ബഹുമാനമാണുള്ളതെന്ന് മറ്റൊരു പരിപാടിയിലും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തനിക്കെതിരെയും ഇസ്രായേലിനെതിരെയും ജനപ്രീതി കുറയുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് നെതന്യാഹുവിന്റെ പരാമർശം. സമീപകാല സർവേ പ്രകാരം, 60% അമേരിക്കക്കാരും ഇസ്രായേലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ഈ പിന്തുണ കുറയാൻ കാരണം പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ ബോട്ട് ഫാമുകളാണെന്നാണ് നെതന്യാഹുവിന്റെ ആരോപണം. തങ്ങളെ മോശമായി ചിത്രീകരിക്കാൻ പാകിസ്ഥാൻ കേന്ദ്രീകരിച്ച് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും, അമേരിക്കക്കാരാണെന്ന് അഭിനയിച്ച് പാകിസ്ഥാൻകാർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
Israeli Prime Minister Benjamin Netanyahu has highlighted the “unique” and strong support Israel receives from India, contrasting it with declining public approval in Western nations like the US. While blaming Pakistan-based bot networks for orchestrating anti-Israel sentiment in America, Netanyahu reiterated his popularity in India, describing the affection from Indians as “truly crazy.”

