പാലക്കാട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന റെയ്ഡ് തികച്ചും നീചമാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും എൻ.എൻ. കൃഷ്ണദാസ്. കേരളത്തിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി ആസൂത്രണം ചെയ്ത തിരക്കഥയാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(NN Krishnadas Slams ED Raid On Pinarayi Vijayan House Alleges BJP Congress Conspiracy)
എന്നാൽ ഇത്തരം വിദ്യകൾ കൊണ്ട് പാർട്ടിയെ തകർക്കാമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നാടകം അരങ്ങേറിയിരിക്കുന്നത്. ഇത് ഗൂഢാലോചനയുടെ കൃത്യമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ എന്ന കരുത്തനായ സിപഐഎം നേതാവിനെ വേട്ടയാടുക വഴി പാർട്ടിയെ തളർത്താമെന്നാണ് ചിന്തിക്കുന്നത്. മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോഴെല്ലാം എന്തുകൊണ്ടാണ് ഇഡി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്ന് ആവർത്തിച്ച് ചോദിച്ചിരുന്ന കാര്യം കൃഷ്ണദാസ് ഓർമ്മിപ്പിച്ചു.
Story Summary
Senior CPIM leader NN Krishnadas condemned the ED raids at Opposition Leader Pinarayi Vijayan’s residences, calling it a heinous conspiracy between the BJP and Congress. Speaking in Palakkad, Krishnadas alleged that the raid follows the recent meeting between the PM and the CM, and reminded how Rahul Gandhi previously questioned the lack of action against Pinarayi. He warned that the CPIM will counter this move with mass public protests on the streets.

