ബെംഗളൂരു: ഐപിഎൽ ഒന്നാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവർത്തകന്റെ ട്രിക്കി ചോദ്യത്തിന് നേരെ രൂക്ഷമായി പ്രതികരിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം ഗ്ലെൻ ഫിലിപ്സ് (Glenn Phillips Press Conference). മത്സരത്തിൽ ഗുജറാത്തിന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നിട്ടും കളിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കാൻ ഫിലിപ്സ് എത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. പ്രസ് കോൺഫറൻസിനിടെ, ആർസിബി ഉയർത്തിയ 254 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടപ്പോൾ തന്നെ ഗുജറാത്ത് ടൈറ്റൻസ് മനസ്സുകൊണ്ട് തോൽവി സമ്മതിച്ചിരുന്നോ എന്ന റിപ്പോർട്ടറുടെ ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ഇത് തികച്ചും മണ്ടത്തരവും മോശവുമായ ഒരു ചോദ്യമാണെന്ന് വിശേഷിപ്പിച്ച ഫിലിപ്സ്, പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാർ ഒരിക്കലും കളിക്ക് മുൻപ് തോൽവി സമ്മതിക്കാറില്ലെന്നും തങ്ങൾ മൈതാനത്ത് പരമാവധി ശ്രമിച്ചുവെന്നും മറുപടി നൽകി.
വലിയ സ്കോർ പിന്തുടരുമ്പോൾ എല്ലാ കാര്യങ്ങളും അനുകൂലമാകേണ്ടതുണ്ടെന്നും എന്നാൽ മത്സരത്തിൽ തങ്ങൾക്ക് അതിന് സാധിച്ചില്ലെന്നും താരം സമ്മതിച്ചു. തുടക്കത്തിൽ തന്നെ ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‌ലർ എന്നീ മുൻനിര ബാറ്റ്സ്മാൻമാർ പുറത്തായതോടെ റൺറേറ്റ് ഉയർത്താനുള്ള കടുത്ത സമ്മർദ്ദമാണ് ടീമിന്റെ തകർച്ചയ്ക്ക് കാരണമായത്. മത്സരത്തിൽ കളിക്കാതിരുന്നിട്ടും മാധ്യമങ്ങളെ കാണാൻ വന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളെല്ലാം ഒരു ടീമിന്റെ ഭാഗമാണെന്നും ടീമിലെ എല്ലാവർക്കും തുല്യമായ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കളിച്ച താരങ്ങൾക്ക് അടുത്തതായി എലിമിനേറ്റർ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, അതിനാൽ പുറത്തുനിന്നുള്ള ഒരാളുടെ വീക്ഷണം പങ്കുവെക്കുന്നത് ടീമിനെ സഹായിക്കുമെന്നും പരിശീലകൻ ആശിഷ് നെഹ്‌റ പറയുന്നതുപോലെ ‘ചിൽ പിൽ’ കഴിച്ച് അടുത്ത മത്സരത്തിനായി തങ്ങൾ തയ്യാറെടുക്കുമെന്നും ഫിലിപ്സ് കൂട്ടിച്ചേർത്തു. മത്സരത്തിൽ 255 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 162 റൺസിന് പുറത്താകുകയും 92 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയുമാണുണ്ടായത്.
Summary: Gujarat Titans batter Glenn Phillips strongly hit back at a reporter during a press conference following their IPL 2026 Qualifier 1 defeat against Royal Challengers Bengaluru. Phillips, who was not part of the playing XI, labeled a question about GT giving up after RCB scored 254 as “silly and terrible,” asserting that professional cricketers always give their best. He acknowledged that the massive scoreboard pressure led to their batting collapse, resulting in a 92-run loss as they were bowled out for 162.

