ന്യൂഡൽഹി: സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നതിനായുള്ള സംയുക്ത സഹകരണ ചട്ടക്കൂടിന് ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം രൂപം നൽകി. ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഹോർമുസ് കടലിടുക്കിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.(Quad Foreign Ministers Meeting Delhi Marco Rubio S Jaishankar India US Mineral Pact)
ഹോർമുസ് പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യോഗത്തെ അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ സഖ്യം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും റൂബിയോ വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തെ ക്വാഡ് യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായി ചെറുക്കുന്നതിനായി അംഗരാജ്യങ്ങൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്ന് യോഗം എടുത്തുപറഞ്ഞു.
യോഗത്തിന് മുന്നോടിയായി ക്വാഡ് വിദേശകാര്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇക്കൊല്ലം ഇന്ത്യയിൽ നടക്കേണ്ട ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയുടെ തീയതികളുടെ കാര്യത്തിൽ ഈ യോഗത്തിൽ അന്തിമ ധാരണയായില്ല. ക്വാഡ് യോഗത്തിന് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിൽ നിർണ്ണായകമായ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെച്ചു. അവശ്യ ധാതുക്കളുടെ വിതരണം, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിനുള്ള കരാറിലാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും ഇന്ന് ഒപ്പുവെച്ചത്. ഇന്ത്യയുടെ ഭാവി വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഈ കരാർ ഏറെ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Summary
The Quad foreign ministers’ meeting framework focused on maritime transport, energy security, and critical minerals. US Secretary of State Marco Rubio and India’s EAM S. Jaishankar signed a bilateral pact on energy and minerals, while the meeting also condemned the Pahalgam terror attack.

