ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളെക്കാൾ ഇരകളുടെ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന സമീപനമാണ് കോടതികൾ സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതി. 49 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 53 എഫ്.ഐ.ആറുകൾ ഒന്നിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.(Supreme Court Rejects Plea To Club Fifty Three FIRs Citing Victim Centric Approach)
ഇതേത്തുടർന്ന് ഹർജി പിൻവലിച്ചു. ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. ഉപേന്ദ്ര നാഥ് മിശ്ര, കാളി പ്രസാദ് മിശ്ര എന്നീ പ്രതികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൻ ലേഖിയുടെ വാദങ്ങൾ അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന നിരവധി നിക്ഷേപകരെ പറ്റിച്ച് കോടികൾ തട്ടിയ കേസിൽ എഫ്.ഐ.ആറുകൾ ഒരുമിപ്പിക്കുന്നത് അന്വേഷണത്തെയും ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിയമനടപടികൾ ലഘൂകരിക്കാനുള്ള പ്രതികളുടെ താല്പര്യത്തേക്കാൾ, വഞ്ചിക്കപ്പെട്ട സാധാരണക്കാരായ ഇരകളുടെ പക്ഷത്തുനിന്നുള്ള സമീപനമാണ് ഇത്തരം സാഹചര്യങ്ങളിൽ അനിവാര്യമെന്ന് ബെഞ്ച് വ്യക്തമാക്കി.
Story Summary
The Supreme Court refused to entertain a plea seeking the clubbing of 53 FIRs spread across seven states involving an alleged ₹49 crore investor fraud, emphasizing the need for a victim-centric approach. Following the observations made by a bench led by Chief Justice Surya Kant, the senior counsel appearing for the accused chose to withdraw the petition.

