ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി നിരന്തരമായ ബ്ലാക്ക്‌മെയിലിങ്ങും മാനസിക പീഡനവും മൂലം ജീവനൊടുക്കി ( Nuh Gang Rape Survivor Suicide). യുവതിയെ പീഡിപ്പിച്ച ശേഷം പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അപവാദ പ്രചരണത്തെക്കുറിച്ചുള്ള ഭയവും കടുത്ത മാനസിക സമ്മർദ്ദവും മൂലമാണ് ചൊവ്വാഴ്ച രാത്രി യുവതി ജീവനൊടുക്കിയത്.
പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള നാല് യുവാക്കൾക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബിക്ഹോർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സൈബർ ക്രൈം വിഭാഗം ഉൾപ്പെടെയുള്ള നാല് പ്രത്യേക പോലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
Summary: A 20-year-old gang rape survivor allegedly died by suicide in Haryana’s Nuh district following continuous blackmail and mental harassment by the accused. The victim’s family alleged that the perpetrators, who belong to the same village, filmed the assault and repeatedly threatened to leak the video online.

