വാഷിംഗ്ടൺ: ഇറാൻ സമാധാനക്കരാറിൽ അനുകൂലമായ നിലപാടിലെത്താൻ അമേരിക്ക ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Peace Deal). എന്നാൽ, ഇറാൻ സമാധാന ഉടമ്പടിക്ക് തയ്യാറാകാത്ത പക്ഷം ശക്തമായ വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകാൻ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം അങ്ങേയറ്റം സങ്കീർണ്ണമാണെന്നും ഏതു നിമിഷവും കാര്യങ്ങൾ കൈവിട്ടുപോകാമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
യുഎസ് സൈന്യം ഒൻപത് ആഴ്ച മുൻപ് താൽക്കാലികമായി നിർത്തിവെച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ പുനരാരംഭിക്കുന്നതിന് തൊട്ടരികിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. യുദ്ധം കാരണം ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നത് ട്രംപിന്റെ ജനപ്രീതിയെ ബാധിക്കുന്നതിനിടയിലാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം, വീണ്ടുമൊരു ആക്രമണമുണ്ടായാൽ അത് പ്രാദേശിക യുദ്ധമായി മാറുമെന്നും അതിന്റെ പ്രത്യാഘാതം ഈ മേഖലയ്ക്ക് പുറത്തേക്കും നീളുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകൊടുക്കുക, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്നത്.
Summary: U.S. President Donald Trump stated that Washington is prepared to wait a few days for the “right answers” regarding a peace deal with Iran, but warned that military action remains an active option if talks fail. Six weeks after pausing Operation Epic Fury, negotiations remain stalled while rising fuel prices pressure the U.S. administration. Concurrently, Iran has partially eased restrictions in the Strait of Hormuz for friendly nations, allowing two giant Chinese tankers carrying 4 million barrels of crude oil to exit, while maintaining strict control over the strategic maritime corridor.

