ന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം നാളെ മുതൽ ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ കേരളത്തിലേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചർച്ചാവിഷയമാകും. പരാജയത്തെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്താൻ പാർട്ടി പോളിറ്റ് ബ്യൂറോ നേരത്തെ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിരുന്നു.(CPM Central Committee Meeting In Delhi To Discuss Kerala Election Defeat And Pinarayi Vijayan)
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് യോഗത്തിൽ സമർപ്പിക്കും. കേരളത്തിലെ തോൽവിക്ക് കാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് ഡൽഹിയിൽ ചേർന്ന പി.ബി യോഗത്തിൽ ചില മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു.
സംസ്ഥാനത്ത് പാർട്ടിക്ക് ഒരു പുതിയ നേതൃത്വം വരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ കേന്ദ്രകമ്മിറ്റിയിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്നേക്കും. നേരത്തെ ഓൺലൈനായി ചേർന്ന പി.ബി യോഗത്തിൽ ഈ നിർദ്ദേശത്തിനെതിരെ നിരവധി കേന്ദ്ര നേതാക്കൾ രംഗത്തുവന്നിരുന്നു.
Story Summary
The three-day CPM Central Committee meeting begins in Delhi tomorrow to analyze the party’s severe electoral defeat in Kerala. The meeting is expected to witness heated debates as several central leaders oppose the Kerala state committee’s recommendation to appoint Pinarayi Vijayan as the Leader of the Opposition.

