Description
Digital Voice of Kerala
Wednesday, May 20, 2026

Digital Voice of Kerala
HomeKerala'പറഞ്ഞത് തെറ്റായ കാര്യം, തേജോവധം ചെയ്യാൻ ശ്രമിക്കുന്നു': V ശിവൻകുട്ടിയുടെ വിമർശനത്തിന്...

‘പറഞ്ഞത് തെറ്റായ കാര്യം, തേജോവധം ചെയ്യാൻ ശ്രമിക്കുന്നു’: V ശിവൻകുട്ടിയുടെ വിമർശനത്തിന് പിന്നാലെ ആര്യ രാജേന്ദ്രൻ | Arya Rajendran Slams V Sivankutty

🎙️ Latest Podcast

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ പരസ്യ പ്രതികരണവുമായി മുൻ മേയർ ആര്യ രാജേന്ദ്രൻ. തന്നെ ബോധപൂർവ്വം തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പാർട്ടി യോഗത്തിൽ ഉന്നയിച്ച കാര്യങ്ങൾ തികച്ചും അസത്യവും തെറ്റുമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.(Arya Rajendran Slams V Sivankutty Over CPM District Secretariat Remarks Kerala)

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആര്യ രാജേന്ദ്രനെതിരെ വി. ശിവൻകുട്ടി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ആര്യ രാജേന്ദ്രൻ പ്രചാരണത്തിനായി വോട്ട് ചോദിച്ച് ഇറങ്ങിയത് പാർട്ടിക്ക് വൻതോതിൽ വോട്ട് കുറയാൻ കാരണമായെന്നായിരുന്നു ശിവൻകുട്ടിയുടെ ആക്ഷേപം.

പ്രചാരണത്തിനിടയിൽ ആര്യയെ തിരഞ്ഞെടുപ്പ് വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചുവെന്നും ശിവൻകുട്ടി തുറന്നടിച്ചിരുന്നു. 1400 വോട്ടിന്റെ ഭൂരിപക്ഷം പാർട്ടി ഉറപ്പിച്ചു നിർത്തിയിരുന്ന ഒരു പ്രത്യേക ബൂത്തിൽ ആര്യയുടെ പ്രചാരണത്തിന് ശേഷം വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ശിവൻകുട്ടി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.

Story Summary

Former Thiruvananthapuram Mayor Arya Rajendran has hits out at senior CPM leader and former minister V Sivankutty over his remarks at the District Secretariat. Sivankutty had alleged that Arya’s election campaigning caused a vote drop and drew severe public backlash, which Arya dismissed as a character assassination attempt.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.