കോഴിക്കോട്: വധശിക്ഷയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽ മോചനം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ ഇന്ന് വ്യക്തത വന്നേക്കും. റഹീമിന്റെ ഔദ്യോഗിക മോചന ഉത്തരവിൽ ജയിൽ അധികൃതർ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് റിയാദിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ.(Abdul Rahim Saudi Arabia Jail Release Orders Expected Today After Twenty Years Imprisonment)
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൗദിയിലെ ജയിൽ ഓഫീസുകളുടെ പ്രവർത്തന സമയം ആരംഭിക്കുന്നത്. വലിയ പെരുന്നാൾ അവധിക്ക് മുൻപായി റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് റഹീം ലീഗൽ എയ്ഡ് കമ്മിറ്റിയും റിയാദിലെ ഇന്ത്യൻ എംബസിയും.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെ റഹീമിന്റെ 20 വർഷം നീണ്ട തടവുശിക്ഷ ഔദ്യോഗികമായി പൂർത്തിയായിരുന്നു. 2006 നവംബറിലാണ് സൗദി ബാലൻ മരിച്ചതിനെ തുടർന്ന് ഡ്രൈവറായിരുന്ന റഹീം ജയിലിലാകുന്നത്. തുടർന്ന് 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. എന്നാൽ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കൈകോർത്ത് 34 കോടിയിലേറെ ഇന്ത്യൻ രൂപ സമാഹരിച്ചു നൽകിയതോടെ 2024 ജൂലൈയിൽ സൗദി കോടതി വധശിക്ഷ റദ്ദാക്കി.
Story Summary
The 20-year prison term of Kozhikode native Abdul Rahim has officially concluded in Saudi Arabia. Following the worldwide fundraising of ₹34 crore that revoked his death sentence, the Riyadh jail authorities are expected to sign his official release order today, paving the way for his return to Kerala before the Eid holidays.

