ഭോപ്പാൽ: നവവധുവും മോഡലുമായ ട്വിഷാ ശർമ്മയുടെ മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി (Twisha Sharma Death Investigation). മരണത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ യുവതിയുടെ കുടുംബം കൊലപാതകക്കുറ്റം ആരോപിക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ സ്ഥിരീകരണം. ട്വിഷാ ശർമ്മ ലഹരിമരുന്നിന് അടിമയായിരുന്നു എന്ന ഭർതൃമാതാവിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടത്തിലോ മറ്റ് അന്വേഷണങ്ങളിലോ യുവതി ലഹരിമരുന്ന് ഉപയോഗിച്ചതായി യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.
മേയ് 12-നാണ് നോയിഡ സ്വദേശിയായ ട്വിഷയെ ഭോപ്പാലിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മാനസിക വിഷമങ്ങളാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കേസിൽ വിരമിച്ച ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിംഗ്, ഒളിവിൽ പോയ ഭർത്താവ് സമർത്ഥ് സിംഗ് എന്നിവർ പ്രതികളാണ്. രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കുടുംബം ഇതുവരെ മൃതദേഹം ഏറ്റുവാങ്ങിയിട്ടില്ല. തൂങ്ങിമരിക്കാൻ ഉപയോഗിച്ച ബെൽറ്റ് കൃത്യസമയത്ത് പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കാത്തതിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
Summary: The death of newly married model Twisha Sharma was a case of suicide and not murder, Bhopal Police Commissioner Sanjay Kumar confirmed. Addressing speculations, the top cop stated that the post-mortem report and gathered evidence clearly point to anti-mortem hanging, with no traces of drug use found in her system—countering claims by her mother-in-law that she was an addict.

