ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽഎൽബി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പൂമാലയിട്ടും ചുമലിലേറ്റിയും വൻ സ്വീകരണം നൽകിയ സംഭവം രാജ്യവ്യാപകമായി കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു (Ghaziabad Rape Accused Released Bail). ഹിന്ദു യുവവാഹിനി മുൻ അംഗമായ സുശീൽ പ്രജാപതി എന്ന പ്രതിക്കാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അനുയായികൾ വൻ റോഡ് ഷോ നടത്തി ‘ഹീറോ’ പരിവേഷത്തോടെ സ്വീകരണം നൽകിയത്. ഒൻപത് മാസത്തെ ജയിൽവാസത്തിന് ശേഷം മെയ് 17-നാണ് ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
വെള്ള വസ്ത്രം ധരിച്ച്, കഴുത്തിൽ നിറയെ മാലകളുമായി തുറന്ന വാഹനത്തിൽ പ്രതി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിന്റെയും, അനുയായികൾ ഇയാളെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു അഭിഭാഷകനെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റിലെത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ക്രിമിനൽ കേസ് പ്രതിയെ വിജയാഘോഷം പോലെ ആനയിച്ച നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത അമർഷമാണ് ഉയരുന്നത്.
Summary: The release of Sushil Prajapati, a former Hindu Yuva Vahini member accused of raping an LLB student, has triggered massive public outrage after video footage emerged of his supporters giving him a hero’s welcome in Ghaziabad, Uttar Pradesh. Released on bail on May 17 after nearly nine months in custody, Prajapati was seen dressed in white, heavily garlanded, and paraded through the streets in a victory-style roadshow.

