ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം. തിരഞ്ഞെടുപ്പിലുണ്ടായ വൻ തകർച്ച നേതാക്കളുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണെന്ന് യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.(CPM Alappuzha District Committee Slams Leadership Arrogance And Criticizes U Pratibha Over Poll Defeat)
പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യവും ആരോഗ്യകരമായ ചർച്ചകളും പൂർണ്ണമായും ഇല്ലാതായെന്നും, മുകളിൽ നിന്നുള്ള തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും കടുത്ത ഭാഷയിൽ വിമർശനമുയർന്നു. ലോക്കൽ, ഏരിയ കമ്മിറ്റികൾ നൽകുന്ന കൃത്യമായ രാഷ്ട്രീയ നിർദ്ദേശങ്ങളോ ജനവികാരമോ കേൾക്കാൻ പോലും ഉയർന്ന നേതാക്കൾ തയ്യാറാകുന്നില്ല.
അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയം വിശകലനം ചെയ്ത യോഗം, മുൻ മന്ത്രി ജി. സുധാകരൻ മണ്ഡലത്തിലുണ്ടാക്കിയ ജനപ്രിയ പ്രതിച്ഛായയെ മറികടക്കാൻ ഇത്തവണ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് വിലയിരുത്തി. സുധാകരനെപ്പോലെയുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയതും അവഗണിച്ചതും വോട്ടർമാർക്കിടയിൽ വലിയ തോതിൽ അതൃപ്തി ഉണ്ടാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കായംകുളം മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കെതിരെ പരസ്യ പ്രതികരണം നടത്തിയ യു. പ്രതിഭയ്ക്കെതിരെയും ജില്ലാ കമ്മിറ്റിയിൽ കടുത്ത രോഷമുയർന്നു.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, തനിക്കായി ആത്മാർത്ഥമായി വെയിലത്തു നടന്ന് പ്രചാരണം നടത്തിയ സഖാക്കളെ പ്രതിഭ പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് യോഗത്തിൽ വിമർശനമുണ്ടായി. പാർട്ടി പ്രവർത്തകർ ആരും പണിയെടുത്തില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും ചോദ്യമുയർന്നു.
Story Summary
The CPM Alappuzha district committee meeting witnessed severe criticism against the party leadership, terming the election defeat a reflection of the leaders’ arrogance and a lack of inner-party democracy. The committee noted that the party failed to overcome the developmental legacy of G Sudhakaran in Ambalappuzha, while also slamming former MLA U Pratibha for publicly insulting party workers and causing a negative public image in Kayamkulam.

