തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിലും കോൺഗ്രസിനുള്ളിലും തർക്കങ്ങൾ നിലനിൽക്കുന്നതായി സ്ഥിരീകരിച്ച് മന്ത്രി കെ. മുരളീധരൻ. ചില വകുപ്പുകളുടെ വിഭജനത്തിൽ തർക്കമുണ്ടെന്നും എന്നാൽ ഇന്നത്തെ ചർച്ചകളോടെ ഇത് പൂർണ്ണമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Udf Portfolio Allocation Dispute K Muraleedharan Confirms Tussle Over Fisheries Higher Education)
ഇന്ന് വൈകുന്നേരത്തോടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് മുരളീധരൻ പറഞ്ഞത്. ആദ്യം വൈദ്യുതി വകുപ്പാണ് നിശ്ചയിച്ചിരുന്നതെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കെ മുരളീധരന് ആരോഗ്യ വകുപ്പ് നൽകാൻ ധാരണയായത്. ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ നിന്ന് മികച്ച ചികിത്സയും ആവശ്യത്തിന് മരുന്നുകളും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.
വിജ്ഞാപനം വന്ന ശേഷം ബാക്കി കാര്യങ്ങൾ വിശദീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിലെ വകുപ്പ് തർക്കങ്ങളിൽ ഏറ്റവും പ്രധാനം ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളെച്ചൊല്ലിയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ തങ്ങൾക്ക് ഫിഷറീസ് വകുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ്.
Story Summary
Minister K Muraleedharan confirmed ongoing disputes within the UDF regarding portfolio allocations, shifting his own role from Electricity to Health following strong opposition. Major gridlocks remain as IUML demands the Fisheries department in exchange for Higher Education, Latin Catholic church opposes IUML’s control over Fisheries, T Siddique shows reluctance towards Agriculture, and the K C Venugopal faction urges CM V D Satheesan to yield some of his key portfolios like Finance or Law to resolve the crisis.

