തൃശ്ശൂർ: കടുത്ത ജീവിതസാഹചര്യങ്ങളോടും രാഷ്ട്രീയ പ്രതിസന്ധികളോടും ഒരേസമയം പോരാടി വിജയം വരിച്ച നേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂരിൽ നിന്നുള്ള മന്ത്രിയാണ്.(OJ Janeesh minister, From Security Guard To Kerala Minister The Inspiring Journey Of OJ Janeesh)
യൂത്ത് കോൺഗ്രസിന്റെ വയനാട് പുനരധിവാസ വീടുനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതിപക്ഷം ജനീഷിന് നേരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ രാഷ്ട്രീയ കൊടുങ്കാറ്റുകളൊന്നും അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ വി.ആർ. സുനിൽകുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം നേടിയ ജനീഷിനെ തേടി ഇപ്പോൾ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവുമെത്തിയിരിക്കുകയാണ്.
കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ, പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു ജനീഷിന്റെ സ്കൂൾ വിദ്യാഭ്യാസം. പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും, തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിബിഎ എൽ.എൽ.ബി ബിരുദവും നേടി. ചെറുപ്പത്തിൽത്തന്നെ പിതാവ് നഷ്ടപ്പെട്ട ജനീഷ്, സെക്യൂരിറ്റി ജോലി ചെയ്താണ് കുടുംബം പുലർത്തിയത്. ഒപ്പം അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനവും ഈ കുടുംബത്തിന് തണലായി. ജനരഞ്ജൻ-പുഷ്പ ദമ്പതികളുടെ മൂത്ത മകനായ ജനീഷിന്റെ ഭാര്യ അഭിഭാഷകയായ ശ്രീലക്ഷ്മിയാണ്. ധനേഷ് ഏക സഹോദരനാണ്.
Story Summary
O.J. Janeesh, who rose from a humble background in Mala, has been appointed as a minister in the new UDF cabinet, becoming the sole representative from Thrissur district. Despite facing political challenges and allegations during his tenure as Youth Congress State President, Janeesh secured a stunning victory in the LDF stronghold of Kodungallur by defeating sitting MLA V.R. Sunil Kumar. His journey from working as a security guard to support his family after his father’s early demise to becoming a state minister is a testament to his resilience.

