Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeKeralaപഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: നൽകാനാകില്ലെന്ന്...

പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: നൽകാനാകില്ലെന്ന് ഹൈക്കോടതി | Kerala High Court

🎙️ Latest Podcast

കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന കാരണത്താൽ തിരികെ നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ വേണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court rejects plea to return donated body rules individuals wish is supreme)

ഏഴ് മക്കളിൽ മൂന്ന് പേരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് കൈമാറിയതിനെതിരെയായിരുന്നു ഹർജി. തങ്ങളുടെ സമ്മതമില്ലാതെയാണ് മറ്റ് സഹോദരങ്ങൾ ചേർന്ന് അമ്മയുടെ ശരീരം മെഡിക്കൽ കോളേജിന് നൽകിയതെന്നും, ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

എന്നാൽ, മരണശേഷം തന്റെ ശരീരം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ സ്വമേധയാ സമ്മതപത്രം നൽകിയിരുന്നുവെന്ന് മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിക്കുകയും ഈ രേഖകൾ ഹാജരാക്കുകയും ചെയ്തു. കോടതി ഈ സമ്മതപത്രം വിശദമായി പരിശോധിച്ച ശേഷം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Story Summary

The Kerala High Court, under Justice Bechu Kurian Thomas, dismissed a petition filed by three children seeking the return of their deceased mother’s body from Kalamassery Government Medical College for religious burial. The court ruled that under the Kerala Anatomy Act 1957, a person’s living will and consent form to donate their body for medical research cannot be overridden by the subsequent demands of their relatives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.