ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്. തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎൽഎമാരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Assam Election Results 2026 Gaurav Gogoi Accepts Responsibility For Congress Defeat)
ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും പാർട്ടി ഹൈക്കമാൻഡിനെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ അടുത്ത ഒരു മാസത്തിനുള്ളിൽ ആഭ്യന്തരമായി വിലയിരുത്തുമെന്നും സംഘടനയെ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു.
അസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വൻ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12-ന് രാവിലെ 11 മണിക്ക് ഗുവാഹത്തിയിലെ ഖാനപാറ ഫീൽഡിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Story Summary
Assam Congress Chief Gaurav Gogoi accepted full responsibility for the party’s disappointing performance in the 2026 assembly elections, where Congress managed only 19 seats. Meanwhile, the BJP-led NDA secured a landslide victory with 102 seats, paving the way for Himanta Biswa Sarma’s third consecutive term.

