ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഭീംഗർപൂർ ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ അക്രമാസക്തമായ സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളെ ആക്രമിച്ച പ്രതികളിൽ ഒരാൾ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. (Odisha Mob Lynching)
പ്രാഥമിക വിവരങ്ങൾ പ്രകാരം, ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്ത്രീകളെ ഇടിച്ചു വീഴ്ത്തുകയും റോഡിലൂടെ വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. രോഷാകുലരായ ആൾക്കൂട്ടം പ്രതികളെ ക്രൂരമായി മർദ്ദിച്ചു. പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റ രണ്ടാമത്തെ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീകളെ യുവാക്കൾ ശല്യം ചെയ്യുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീകൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. ഔദ്യോഗികമായ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Summary: In Bhubaneswar, Odisha, one man was killed and another critically injured in a mob lynching after they allegedly assaulted and dragged two women on a busy road. The local crowd intercepted the accused following the women’s screams and beat them before police arrived. The injured women are currently undergoing medical treatment, and an investigation has been launched to determine the motive behind the initial attack and the subsequent mob violence.

