ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. കുട്ടിയുടെ അയൽവാസിയും മുൻ അഭിഭാഷകനുമായ എഴുപതുകാരനാണ് കേസിൽ പിടിയിലായത്. മെയ് മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Elderly Former Advocate Arrested In Bhopal For Rape Of Five Year Old Minor)
അയൽവാസിയായ പ്രതിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പം കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. താൻ ‘നാനു’ എന്ന് വിളിച്ചിരുന്ന വ്യക്തിയിൽ നിന്ന് ഇത്തരമൊരു ക്രൂരത കുട്ടി പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ കുട്ടി വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോൾ കുട്ടി സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിവുകൾ കണ്ടെത്തുകയും ഡോക്ടറെ കാണിക്കുകയുമായിരുന്നു. ഡോക്ടർ പീഡനവിവരം സ്ഥിരീകരിച്ചതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്. തന്റെ ‘നാനു’ തെറ്റായ കാര്യം ചെയ്തെന്ന് കുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോക്സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Story Summary
A 70-year-old former advocate was arrested in Bhopal for allegedly raping a five-year-old neighbour. The minor, who used to call the accused ‘Nanu’ out of affection, was assaulted when she went to his house to play with his grandchildren.

