കോഴിക്കോട്: ധർമ്മടം പോലുള്ള കോട്ടകളിൽ പോലും പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.കെ. രമ പരിഹസിച്ചു. കുലംകുത്തികൾ എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.(KK Rema Criticizes Pinarayi Vijayan Over LDF Defeat Demands Resignation)
കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ചു മുന്നോട്ടുപോയ ഇരട്ടച്ചങ്കൻ വിയർത്ത കാഴ്ചയാണ് കേരളം കണ്ടത്. ആറ് റൗണ്ടുകളോളം അദ്ദേഹം പിന്നിലായത് വലിയ പരാജയമാണ്. അദ്ദേഹം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കെ കെ രമ പറഞ്ഞു. ഇടതുപക്ഷത്തിന്റെ രക്തസാക്ഷി ഗ്രാമങ്ങൾ പോലും ഇത്തവണ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തിരുന്നവരുടെ ഈ മാറ്റം പാർട്ടിയോടുള്ള ശക്തമായ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ യുഡിഎഫ് വിമർശനങ്ങൾ കേൾക്കുന്ന മുന്നണിയാണെന്നും ആ രീതി തുടരുമെന്നും രമ പറഞ്ഞു. പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം വേണോ എന്ന കാര്യത്തിൽ ആർഎംപി നേതൃത്വം ആലോചിച്ച ശേഷം തീരുമാനമെടുക്കും. ഇക്കാര്യത്തിൽ നിലവിൽ യുഡിഎഫുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Story Summary
RMP leader KK Rema has demanded the resignation of Pinarayi Vijayan following the LDF’s massive defeat, stating that the “so-called strongman” was seen struggling even in his home turf. She noted that traditionally Left-leaning villages voted for the UDF this time and added that the RMP will decide on a cabinet role after internal party discussions.

