വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിവന്ന അതിശക്തമായ സൈനികാക്രമണം ‘ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറി’ അവസാനിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ അറിയിച്ചു. നിശ്ചിത സൈനിക ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മേഖലയിൽ യുദ്ധം പൂർണ്ണമായും അവസാനിച്ചതായി പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.(US Ends Operation Epic Fury Against Iran And Focuses On Reopening Strait Of Hormuz)
ഇനി ഇറാനെതിരെ ഏകപക്ഷീയമായ ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ യുഎസ് സേനയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും റുബിയോ മുന്നറിയിപ്പ് നൽകി. ആഗോള ഇന്ധന വിപണിയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക എന്നതാണ് അമേരിക്കയുടെ അടുത്ത പ്രധാന ലക്ഷ്യം. ഇതിനായി ഇറാൻ തങ്ങളുടെ സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
ചർച്ചകൾക്ക് അവസരം നൽകുന്നതിനായി ഹോർമുസിലെ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന ‘പ്രോജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാൻ ആണവ പദ്ധതികൾ മരവിപ്പിക്കണമെന്നും കടലിടുക്കിലെ തടസ്സങ്ങൾ നീക്കണമെന്നുമാണ് അമേരിക്ക മുന്നോട്ട് വെക്കുന്ന പ്രധാന ഉപാധികൾ.
Story Summary
The US has announced the conclusion of ‘Operation Epic Fury’ against Iran, shifting its focus toward defensive measures and reopening the strategic Strait of Hormuz. While major offensive operations have ended, Secretary of State Marco Rubio warned that the US remains ready to retaliate if attacked.

