ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിലുണ്ടായ വാഹനാപകടത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെട്ടു (Delhi Road Accident Minor Killed). ശനിയാഴ്ച വൈകുന്നേരം അമിതവേഗതയിലെത്തിയ ടെമ്പോ ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദർപൂർ ഗ്രാമവാസിയായ വിശാൽ ആണ് മരിച്ചത്.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്. അപകടത്തിൽ ഡൽഹി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
അപകടത്തിന് പിന്നാലെ പൊലീസിനെതിരെയും ഡ്രൈവർക്കെതിരെയും ശക്തമായ പ്രതിഷേധവുമായി വിശാലിന്റെ കുടുംബം രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും വാഹന ഉടമയും ഡ്രൈവറും സംഭവസ്ഥലത്തെത്തി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മൃതദേഹം റോഡിൽ വെച്ച് കുടുംബം പ്രതിഷേധിച്ചു. പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Summary: A 15-year-old boy named Vishal was killed in Delhi’s Shalimar Bagh on Saturday evening after a speeding tempo hit his motorcycle from behind. Vishal, a resident of Haiderpur village, succumbed to his injuries before treatment could begin. His grieving family protested by placing his body on the road, demanding strict action and a public apology from the driver and vehicle owner. Police have registered a case and are investigating the circumstances of the accident.

