Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeNationalAAP വിട്ട MPമാരുടെ BJP ലയനത്തിന് അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ:...

AAP വിട്ട MPമാരുടെ BJP ലയനത്തിന് അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ: സഭയിൽ BJPക്ക് കരുത്തേറുന്നു | AAP

🎙️ Latest Podcast

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (AAP) നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106-ല്‍ നിന്നും 113 ആയി വര്‍ദ്ധിച്ചു. ഇത് സഭയിലെ ബിജെപിയുടെ നില ഭദ്രമാക്കിയിരിക്കുകയാണ്.(Rajya Sabha Chairman approves merger of MPs who left AAP with BJP, the party gains strength)

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഏഴ് എംപിമാര്‍ പാര്‍ട്ടി വിട്ടത്. പഞ്ചാബില്‍ നിന്നുള്ളവര്‍ രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി എന്നിവരും, ഡല്‍ഹിയില്‍ നിന്നുള്ളത് സ്വാതി മാലിവാളും ആണ്.

ആം ആദ്മി പാര്‍ട്ടി തങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കൂറുമാറിയവരില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള എംപിമാരാണ്. എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിക്കൊണ്ടാണ് ചെയര്‍മാന്‍ ബിജെപി ലയനത്തിന് അംഗീകാരം നല്‍കിയത്.

രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് എഎപിക്ക് ഇനി മൂന്ന് എംപിമാര്‍ മാത്രമാണുള്ളത്. സഭയിലെ ഭൂരിപക്ഷം എംപിമാരും ഒരേസമയം പാര്‍ട്ടി വിട്ടത് എഎപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറിയ ഏഴ് പേരെയും ഇപ്പോള്‍ ബിജെപി എംപിമാരുടെ പട്ടികയിലാണ് ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.