Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeKeralaസ്ട്രോങ്ങ് റൂം വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്;...

സ്ട്രോങ്ങ് റൂം വിവാദം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യുഡിഎഫ്; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യം | Kozhikode Strong Room Controversy

🎙️ Latest Podcast

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്ന നടപടിയിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി (Kozhikode Strong Room Controversy). തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷണർക്ക് പരാതി നൽകിയത്.കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള അതീവ സുരക്ഷാ മേഖലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും പ്രവേശിച്ചത് ചട്ടവിരുദ്ധമാണ്.

പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസറെ സ്ഥാനത്തുനിന്ന് നീക്കണം. സ്ട്രോങ്ങ് റൂമിന് സമീപം മെറ്റീരിയലുകൾ സൂക്ഷിക്കുന്നത് അസ്വാഭാവികമാണ്.സ്ട്രോങ്ങ് റൂം മേഖലയുടെ പൂർണ്ണ സുരക്ഷ ബിഎസ്എഫിനെ (BSF) ഏൽപ്പിക്കണമെന്നും കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ എന്നിവർ ആവശ്യപ്പെട്ടു.

അതേസമയം, മുറി തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ തന്നെ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ വ്യക്തമാക്കി. രാവിലെ എട്ട് മണിയോടെയാണ് വിവരം അറിയിച്ചത്. ഒമ്പത് മണിക്ക് താൻ എത്തുമ്പോഴേക്കും റൂം തുറക്കുന്ന നടപടികൾ പൂർത്തിയായിരുന്നുവെന്നും ഏജന്റിന്റെ സാന്നിധ്യത്തിലാണ് ഇത് നടന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

വിവാദം കൊഴുക്കുമ്പോഴും വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായി ‘മെറ്റീരിയൽസ് റൂം’ ആണ് തുറന്നതെന്നും സ്ട്രോങ്ങ് റൂമിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

Story Summary: The UDF has filed a complaint with Chief Electoral Officer Rathan U. Kelkar regarding the opening of a room near the strong room at JDT Vellimadukunnu, Kozhikode. While UDF leaders MK Raghavan and Praveen Kumar alleged an election sabotage attempt and demanded action against the Returning Officer, candidate Fatima Thahlia clarified that the RO had informed her before opening the material room.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.