ഗ്വാങ്‌ഡോങ്: ചൈനയിലെ ഷാന്റൗ നഗരത്തിൽ ഫ്ലാറ്റിന് മുകളിൽനിന്ന് യുവതി വൻതോതിൽ പണം താഴേക്ക് എറിഞ്ഞ സംഭവം വാർത്തകളിൽ നിറയുന്നു (Woman Throws Cash From Apartment). ഏകദേശം 1.5 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് യുവതി ജനലിലൂടെ താഴേക്ക് വലിച്ചെറിഞ്ഞത്. പണം ആകാശത്തുനിന്ന് വീഴാൻ തുടങ്ങിയതോടെ റോഡിലുണ്ടായിരുന്നവർ അത് കൈക്കലാക്കാൻ തിരക്ക് കൂട്ടിയത് വലിയ ഗതാഗതക്കുരുക്കിനും പരിഭ്രാന്തിക്കും കാരണമായി.
:1,000 ഹോങ്കോംഗ് ഡോളറിന്റെ നോട്ടുകളാണ് യുവതി എറിഞ്ഞത്. ഇതിന്റെ മൊത്തം മൂല്യം 1.5 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബപരമായ തർക്കത്തെത്തുടർന്നാണ് യുവതി ഇത്രയും വലിയ തുക പുറത്തേക്ക് എറിഞ്ഞതെന്ന് പറയപ്പെടുന്നു. യഥാർത്ഥ നോട്ടുകളാണ് ഇതെന്നു മാനേജ്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡിൽനിന്ന് പണം ലഭിച്ചവർ അത് ഉടൻ തന്നെ പോലീസ് സ്റ്റേഷനിലോ മാനേജ്‌മെന്റ് ഓഫീസിലോ ഏൽപ്പിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലർ ഇതിനോടകം തന്നെ പണം തിരികെ നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഉടൻ തന്നെ ഔദ്യോഗിക വിശദീകരണം നൽകുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
This Chinese woman is going viral after she threw over $162,000 out onto the streets from her balcony after an argument with her husband. 🙆♂️ pic.twitter.com/rWiLFu9Rrj
— Erimus (@HeDontMakeNoise) April 15, 2026
Summary: Chaos broke out in Shantou, China, on Friday morning after a woman threw genuine HK$1,000 banknotes from a high-rise apartment in Star Lake City. Pedestrians rushed to collect the falling cash, which was reportedly discarded following a domestic dispute. While some residents have already returned the money, local authorities and property management have urged others to hand over the collected cash to the police as an investigation is underway.

