ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി
പാകിസ്ഥാനിലെത്തിയ ഇറാൻ പ്രതിനിധി സംഘം യാത്ര ചെയ്തത് യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ദൃശ്യങ്ങളുമായി (US Iran Peace Talks Islamabad). വിമാനത്തിലെ മുൻനിര സീറ്റുകളിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ രക്തം പുരണ്ട ബാഗുകളും ഷൂസുകളും ചിത്രങ്ങളും വെച്ചാണ് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിൽ വിമാനമിറങ്ങിയത്. “ഈ യാത്രയിലെ എന്റെ സഹയാത്രികർ” എന്ന കുറിപ്പോടെ ഘാലിബാഫ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആദ്യദിനം മിനാബ് പട്ടണത്തിലെ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 160-ഓളം കുട്ടികളുടെ സ്മരണാർത്ഥം ‘മിനാബ് 168’ എന്നാണ് ഇറാൻ സംഘത്തിന് നൽകിയിരിക്കുന്ന പേര്. അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് കുട്ടികൾ കൊല്ലപ്പെട്ടതെന്ന് ഇറാൻ ആരോപിക്കുമ്പോൾ, ഇറാന്റെ തന്നെ മിസൈലുകൾ ലക്ഷ്യം തെറ്റി വീണതാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. എന്നാൽ അമേരിക്ക മാത്രം ഉപയോഗിക്കുന്ന ടോമാഹോക്ക് മിസൈലുകളാണ് സ്കൂളിൽ പതിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
We will never forget the children of Minab, ever. https://t.co/7rt5EZAOvJ
— Iran Embassy SA (@IraninSA) April 10, 2026
ഇറാൻ മുന്നോട്ടുവെച്ച 10 ഇന വെടിനിർത്തൽ കരാറിന്മേലുള്ള ചർച്ചകൾ ഇന്ന് ഇസ്ലാമാബാദിൽ നടക്കും. ഇറാൻ സ്പീക്കർ ഘാലിബാഫിനൊപ്പം വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് ചർച്ചയ്ക്കായി എത്തുന്നത്. 2011-ൽ ജോ ബൈഡൻ സന്ദർശിച്ചതിന് ശേഷം പാകിസ്ഥാനിലെത്തുന്ന ആദ്യ യുഎസ് വൈസ് പ്രസിഡന്റാണ് ജെ.ഡി. വാൻസ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ഈ ചർച്ചകൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.
These are graves being dug for more than 160 innocent young girls who were killed in the US-Israeli bombing of a primary school. Their bodies were torn to shreds.
This is how “rescue” promised by Mr. Trump looks in reality.
From Gaza to Minab, innocents murdered in cold blood. pic.twitter.com/cRdJ3BELOn
— Seyed Abbas Araghchi (@araghchi) March 2, 2026
Summary: The Iranian delegation, led by Speaker Mohammad Bagher Ghalibaf, arrived in Pakistan for peace talks with the US, accompanied by poignant relics of war. Blood-stained school bags and shoes of children killed in the Minab school strike occupied the front seats of their flight to Islamabad. Named ‘Minab 168’ after the victims, the team aims to discuss a 10-point ceasefire proposal. US Vice President JD Vance will represent the American side in these high-stakes negotiations, marking a significant diplomatic effort to end the conflict in the Middle East.

