മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീnണു. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു (Pakistan Army Helicopter Crash). സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ എംഐ-17 (Mi-17) ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് തകർന്നുവീണത്. സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് അപകടവിവരം സ്ഥിരീകരിച്ചത്.
അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ സൈനികരും മരിച്ചതായി സൈന്യം അറിയിച്ചു. എന്നാൽ മരണസംഖ്യ എത്രയാണെന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, മുസാഫറാബാദിൽ കഴിഞ്ഞ ദിവസങ്ങളായി കനത്ത സുരക്ഷാ വിന്യാസം തുടരുകയാണ്. ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ച ഒരു പ്രതിഷേധ സംഘടനയുടെ പ്രവർത്തകർ സമരപരിപാടികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മേഖലയിൽ സുരക്ഷ ശക്തമാക്കിയത്. ഈ സാഹചര്യത്തിനിടെയാണ് സൈനിക ഹെലികോപ്റ്റർ അപകടം ഉണ്ടായത്.
Summary: A Pakistan Army Mi-17 helicopter crashed during take-off near Muzaffarabad in Pakistan-occupied Kashmir, killing all personnel on board. The military said the crash was caused by a technical fault, while an investigation is expected to determine the exact cause.

