കൊളംബോ: പശ്ചിമേഷ്യൻ സംഘർഷം മൂലം ഊർജ്ജ മേഖലയിലുണ്ടായ ആഘാതത്തെത്തുടർന്ന് ശ്രീലങ്കയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിരക്ക് വർദ്ധനയ്ക്കൊപ്പം ഇന്ധനവും വൈദ്യുതിയും ലാഭിക്കുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.(Electricity rates hiked in Sri Lanka, Strict controls)
13.5 ശതമാനം വർദ്ധനവാണ് ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് 8.5 ശതമാനം വർദ്ധനവിന് പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ അനുമതി നൽകി. ഇറാൻ-അമേരിക്കൻ യുദ്ധം മൂലം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതും ആഗോള വിപണിയിലെ വിലക്കയറ്റവുമാണ് ശ്രീലങ്കയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഉച്ചകഴിഞ്ഞ് 3 മണിയോടെ എസികൾ ഓഫ് ചെയ്യണം. രാത്രി 8 മണിക്ക് ശേഷം എല്ലാ പരസ്യ ഹോർഡിംഗുകളും ഓഫ് ചെയ്യണം. വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ തെരുവ് വിളക്കുകൾ അണയ്ക്കാൻ തദ്ദേശ കൗൺസിലുകൾക്ക് നിർദ്ദേശം നൽകി. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കായി ദേശീയ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാൻ പാടില്ല.

