ലഖ്‌നൗ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം വീടുവിട്ടിറങ്ങിയ നാല് കുട്ടികളുടെ അമ്മ ഒടുവിൽ കുടുംബത്തിലേക്ക് മടങ്ങിയെത്തി. ഉത്തർപ്രദേശിലെ കാംപിയർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം (Instagram Friend Elopement UP). പത്ത് ദിവസം മുൻപാണ് നാൽപ്പതുകാരിയായ യുവതി ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മണിറാം സ്വദേശിയായ ഇരുപത്തിയെട്ടുകാരനൊപ്പം ഒളിച്ചോടിയത്.
ഇൻസ്റ്റാഗ്രാം വഴിയുള്ള സൗഹൃദം പ്രണയമായി മാറിയതോടെയാണ് യുവതി കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ചത്. വീട്ടിൽ നിന്ന് കാണാതായതിനെത്തുടർന്ന് കുടുംബം നടത്തിയ തിരച്ചിലിനൊടുവിൽ ഇവർ പിപിഗഞ്ച് ഏരിയയിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് ശനിയാഴ്ച ഭർത്താവും കുട്ടികളും ബന്ധുക്കളും താമസസ്ഥലത്തെത്തി മടങ്ങിവരാൻ അപേക്ഷിച്ചെങ്കിലും യുവതി ആദ്യം തയ്യാറായില്ല.
വിവരമറിഞ്ഞെത്തിയ പിപിഗഞ്ച് പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയും അനുനയശ്രമങ്ങളും നടന്നു. മക്കളുടെ കരച്ചിലും വൈകാരികമായ അപേക്ഷകളും കണ്ടതോടെ യുവതി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഒടുവിൽ കുടുംബത്തോടൊപ്പം പോകാൻ സമ്മതിച്ച യുവതിയെ പോലീസ് സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയച്ചു.
Summary: A 40-year-old mother of four, who eloped with a 28-year-old man she met on Instagram, has returned home following an emotional appeal from her children. The woman had left her family 10 days ago to live in a rented house in the Pipiganj area.

