തൃശൂർ: കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. മാർച്ച് 29-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് എം.ടി. രമേശ് അറിയിച്ചു.(PM Modi to visit Kerala on 29th, will hold roadshow in Thrissur)
മാർച്ച് 29, വൈകിട്ട് 4:30ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ ഗംഭീരമായ റോഡ് ഷോ നടക്കും. ബിജെപി പ്രവർത്തകരും ഈ പരിപാടിയിൽ പങ്കാളികളാകും. പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. സന്ദർശനത്തിന്റെ രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരത്തിലായിരിക്കും നടക്കുക.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും മുസ്ലിം ലീഗും ചേർന്ന് എൻഡിഎയെ പരാജയപ്പെടുത്താൻ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് എം.ടി. രമേശ് ആരോപിച്ചു. ഈ രഹസ്യ ബാന്ധവം മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം പഴിചാരുന്നത്. കേരളത്തിൽ ഇൻഡി സഖ്യം നിലവിലുണ്ടോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. സഖ്യത്തിന്റെ നേതാവ് പിണറായി വിജയനാണോ അതോ വി.ഡി. സതീശനാണോ എന്ന് പറയാൻ കോൺഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

