ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need to raise the discussion about the Chief Minister’s post now, says Ramesh Chennithala)
പിആർ ഏജൻസികളുടെ സഹായം എപ്പോഴും കൂടെയില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. മോശം പദപ്രയോഗങ്ങളിലൂടെ തന്റെ സ്വഭാവമാണ് അദ്ദേഹം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി പട്ടികയിൽ താൻ നിർദ്ദേശിച്ച പലർക്കും സീറ്റ് ലഭിച്ചില്ല എന്നത് വസ്തുതയാണെന്ന് ചെന്നിത്തല സമ്മതിച്ചു. പ്രത്യേകിച്ച് ജോസഫ് വാഴയ്ക്കന് സീറ്റ് ലഭിക്കാത്തതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കെ. സുധാകരന് സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടെന്ന വാർത്തകൾ ചെന്നിത്തല നിഷേധിച്ചില്ല.

