ലണ്ടൻ: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് ബ്രിട്ടൻ (UK Response Trump Iran Threat). ട്രംപിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ പ്രതിരോധിക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി സ്റ്റീവ് റീഡ് ഞായറാഴ്ച പറഞ്ഞു. സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ യുദ്ധത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കാൻ അനുവദിക്കില്ലെന്ന് സ്റ്റീവ് റീഡ് ഉറപ്പിച്ചു പറഞ്ഞു. എങ്കിലും മേഖലയിലുള്ള ബ്രിട്ടന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും സഖ്യകക്ഷികളുമായി ചേർന്ന് സംഘർഷം ലഘൂകരിക്കാനുള്ള (De-escalation) ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെത്തുടർന്നാണ് ട്രംപ് കടുത്ത ഭീഷണി മുഴക്കിയത്.
Summary
British cabinet minister Steve Reed stated that U.S. President Donald Trump speaks for himself regarding the 48-hour deadline given to Iran to reopen the Strait of Hormuz. Reed emphasized that Britain will not be dragged into the war but will work with allies to de-escalate the situation and protect its regional interests.

