തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തമടക്കം സംഭവബഹുലമായ കാര്യങ്ങളാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇവ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.(Will the shortcomings in the health sector be reflected in the assembly elections?)
മെഡിക്കൽ കോളേജുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിയിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരണപ്പെട്ടത്, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം വീണ്ടും ജനവിധി തേടുമ്പോൾ, ‘ആരോഗ്യ കേരളം’ എന്ന അവകാശവാദത്തിന് ഇത്തരം സംഭവങ്ങൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. വിദഗ്ധരുടെ വെളിപ്പെടുത്തലുകൾ ഇത്തരം ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.

