കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു കുന്നപ്പള്ളിയെയാണ്.(Assembly elections, Fighting rages in Irikkur)
1982 മുതൽ 2016 വരെ കെ.സി. ജോസഫ് തുടർച്ചയായി എട്ട് തവണ വിജയിച്ച മണ്ഡലമാണിത്. 2021-ൽ സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചു. ഇത്തവണയും പ്രാദേശിക നേതാക്കളുടെ അവകാശവാദങ്ങൾ മറികടന്നാണ് സജീവ് ജോസഫ് വീണ്ടും മത്സരിക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റ്യാനിമറ്റത്തിന് പകരം മാത്യു കുന്നപ്പള്ളിയെയാണ് കേരള കോൺഗ്രസ് (എം) ഇത്തവണ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവെന്ന നിലയിൽ മാത്യു കുന്നപ്പള്ളിക്ക് വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ട്വന്റി 20 പാർട്ടിയുടെ ശ്രീനാഥ് പി. ആണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

