Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaവെഞ്ഞാറമൂട് ടോറസ് അപകടം: മരണം രണ്ടായി; പൊലിഞ്ഞത് കബഡി താരം ജൂലിയും...

വെഞ്ഞാറമൂട് ടോറസ് അപകടം: മരണം രണ്ടായി; പൊലിഞ്ഞത് കബഡി താരം ജൂലിയും സുഹൃത്ത് ആദിത്യനും | Venjaramoodu Accident

🎙️ Latest Podcast

വെഞ്ഞാറമൂട്: പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി (Venjaramoodu Accident). ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), സുഹൃത്ത് കാട്ടാക്കട സ്വദേശി ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത്.

ദേശീയ കബഡി താരമായ ജൂലി ഇഗ്നേഷ്യസ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പിരപ്പൻകോടുള്ള ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു ഇവർ. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന യാത്രക്കാരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് പാറ കയറ്റി അമിതവേഗതയിലെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് കാറിനും ബൈക്കിനും മുകളിലേക്ക് മറിയുകയായിരുന്നു. ടോറസിനടിയിൽപ്പെട്ട് പൂർണ്ണമായും തകർന്ന കാർ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമുണ്ട്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കുന്നത്തുനടയിലെ കൊടുംവളവും കുത്തനെയുള്ള കയറ്റവുമാണ് പലപ്പോഴും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ ഈ വഴിയുടെ പ്രത്യേകതയറിയാതെ വേഗതയിൽ വരുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Story Summary:
Two young lives, including national Kabaddi player Julie Ignatius and her friend Adithyan, were lost in a horrific accident near Venjaramoodu when a speeding Taurus lorry laden with stones overturned onto a car and a bike. The accident occurred at a sharp curve on the Pirappancode-Venjaramoodu Ring Road. Rescue teams had to cut open the car to save other passengers, while the lorry driver fled the scene.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.