Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; 'സീറ്റ് കച്ചവടം' ആരോപിച്ച് നേതാക്കൾ,...

ലീഗ് പട്ടികയ്ക്ക് പിന്നാലെ തർക്കം രൂക്ഷം; ‘സീറ്റ് കച്ചവടം’ ആരോപിച്ച് നേതാക്കൾ, അണികളിൽ പ്രതിഷേധം | Muslim League internal crisis 2026

🎙️ Latest Podcast

മലപ്പുറം/കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറി (Muslim League internal crisis 2026). പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിച്ച പട്ടികയ്ക്കെതിരെ മുതിർന്ന നേതാക്കളായ അബ്ദുറഹ്മാൻ രണ്ടത്താണിയും നൂർബീന റഷീദും പരസ്യമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ചരിത്രത്തിലില്ലാത്ത വിധം പാണക്കാട് തങ്ങളുടെ തീരുമാനത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത് അണികൾക്കിടയിലും വലിയ അമ്പരപ്പിന് കാരണമായിട്ടുണ്ട്.

പ്രധാന വിവാദങ്ങളും സ്ഥാനാർത്ഥി മാറ്റങ്ങളും

തോൽവി ഭയന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്നും സുരക്ഷിത മണ്ഡലമായ മലപ്പുറത്തേക്ക് മാറിയപ്പോൾ, കണ്ണൂരിൽ നിന്നുള്ള കെ.എം. ഷാജിയെ വേങ്ങരയിൽ പ്രതിഷ്ഠിച്ചു എന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. കാസർകോട് ഷാജിക്കെതിരെ ഉയർന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് ഈ മാറ്റമെന്നും ആരോപണമുണ്ട്.

അതേസമയം , മൂന്ന് ടേം പൂർത്തിയാക്കിയ മലപ്പുറം എം.എൽ.എ പി. ഉബൈദുള്ളയെ ഒഴിവാക്കിയപ്പോൾ, ഏറനാട്ടിൽ പി.കെ. ബഷീറിന് നാലാം തവണയും അവസരം നൽകിയത് വലിയ തർക്കത്തിന് വഴിവെച്ചു. വള്ളിക്കുന്നിൽ പി. അബ്ദുൾ ഹമീദിനെ തഴഞ്ഞതിനെതിരെയും അണികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.

ഒതുക്കപ്പെട്ടവർ

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് സീറ്റ് നൽകാതെ തിരൂരങ്ങാടിയിൽ ചന്ദ്രിക പത്രത്തിലെ വിവാദങ്ങളിൽ ആരോപണ വിധേയനായ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയിൽ അവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എം.കെ. മുനീറിനെ വെട്ടി കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ ഇറക്കിയതാണ് കോഴിക്കോട്ടെ പ്രധാന വിവാദം. സി.എച്ച്. മുഹമ്മദ് കോയയുടെ മകനെ അവഗണിച്ച നേതൃത്വത്തിന്റെ നീക്കത്തിൽ കടുത്ത അമർഷമുണ്ട്. നൂർബീന റഷീദ്, ടി.ടി. ഇസ്മയിൽ എന്നിവരെ പരിഗണിക്കാതെ മണ്ഡലത്തിന് അപരിചിതനായ ഒരാളെ കെട്ടിയിറക്കിയത് പരാജയത്തിന് കാരണമാകുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.

പാണക്കാട് തങ്ങൾ പറയുന്നതിന് അപ്പുറം ഒരു വാക്ക് ഇല്ലാതിരുന്ന ലീഗിൽ ഇപ്പോൾ തിരുത്തൽ വാദങ്ങൾ ഉയരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വെല്ലുവിളിയാകും.

Story Summary:
The announcement of the Muslim League candidate list has triggered unprecedented internal strife. Senior leaders like Abdurahman Randathani and Noorbina Rasheed publicly criticized Panakkad Sadiq Ali Thangal’s decisions. Key issues include P.K. Kunhalikutty shifting to Malappuram, K.M. Shaji being moved to Vengara amidst protests, and the exclusion of established leaders like P. Ubaidulla and P.M.A. Salam. The decision to field “outsider” Faisal Babu in Kozhikode South, replacing M.K. Muneer, has also sparked a rebellion among party ranks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.